Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayalamLiterature

Poetry

രണ്ടു കവിതകൾ

 

 

1. അശോകം

ആഴമേറിയ കിണർ
ശോകമെന്ന ചവിട്ടുപലക
നാനാർഥങ്ങളുടെ പടവുകൾ
ഉത്തരങ്ങൾ അവസാന അക്ഷരത്തിലെത്തും മുൻപേ
നിഷേധിക്കപ്പെടുന്നു
പുതിയ ചോദ്യങ്ങളുണ്ടാകുന്നു.

അങ്ങു താഴെ,
ഇരുണ്ട വെള്ളത്തിൽ
നിന്‍റെ ചില്ലകളിളകുന്നതെനിക്കു കാണാം
നിറവാർന്ന പുഷ്പങ്ങൾ നിലാവു വീഴ്ത്തുന്നു
ചുറ്റും ദർഭമുനകളുടെ വാൾത്തലത്തിളക്കം.

നീ തന്നെ ഹാസവും ഇതിഹാസവും
മരണത്തിന്‍റെ തലയ്ക്കൽ
നെടുനീളൻ കൊടുമുടി
തളർച്ചയിലും താങ്ങുന്ന തായ്ത്തണ്ട്.

നിന്‍റെയിലകളിൽ രാവിന്‍റെ മുഗ്ദ്ധലാവണ്യം
തേൻതുള്ളികളായിറ്റു വീഴുന്നു.
മഷിയുണങ്ങിയ പേനയുടെ വരണ്ട ചുണ്ടിൽ
ദാഹജലമായ് പതിക്കുന്നു
കണ്ണുകളിൽ നനവായൊഴുകുന്നു.

ശോകമില്ലാതെ നീയില്ലശോകമേ
ശോകരേണുക്കളൊപ്പിയെടുത്തു നീ
ചിന്തയുടെ സ്ഫുരണങ്ങളായുതിർക്കുന്നു.
ഈ ക്രുദ്ധലോകത്തിന്‍റെ മുൻപിൽ
സ്ത്രീയുടെ സത്യം ഘോഷിക്കുന്നു.

ചാഞ്ഞും ചരിഞ്ഞും ആടിയുലഞ്ഞും കരഞ്ഞും
നിന്‍റെ ശിഖരങ്ങൾ
എന്‍റെ നീണ്ട വിരക്തദിനങ്ങൾക്കുമേൽ
സീതായനം കുറിക്കുന്നു.

 

2. ജന്മദിനം

വാക്കുകൾ മരിച്ച ദിവസം
വാഗ്ദാനം ചെയ്തതുപോലെ അതും
അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു.
സ്നേഹമാണ് നമ്മെ എന്നും കരയിച്ചത്
സ്നേഹമില്ലായ്മയല്ല.
അപൂർവമായി വന്നെത്തുമെന്ന്
പ്രതീക്ഷിച്ച
ചങ്ങാതി വന്നില്ല
മൗനത്തിന്‍റെ കരിമ്പടം പുതച്ച്
രാത്രിയെത്തി.
കനത്ത ശകാരം ചൊരിഞ്ഞ് കർക്കടകം
ഉള്ളിൽ ചിരിക്കുന്ന പൂക്കൾ
മഴ നനഞ്ഞെത്തുന്ന വാണിഭക്കാർ
തമ്പടിച്ച അമ്പലപ്പറമ്പ്
കാണാതായ കുട്ടിയുടെ കൈയിൽ
കളിച്ചുകൊണ്ടേയിരിക്കുന്ന
മരത്തിന്‍റെ ദേഹം
ഒരറവുകാരൻ!
സഹനത്തിനു വിലപേശലുണ്ടോ?
ദുർമൃതികളുടെ മാസം
വിശന്നിഴയുന്ന പാമ്പുകൾ
ഇതെങ്ങനെ നിന്‍റെ ജന്മദിനമാകും?
വർഷങ്ങളുടെ ശവക്കല്ലറയ്ക്കുള്ളിൽ
എന്താഘോഷം!
പുഞ്ചിരിയില്ലാതെ വെള്ളവസ്ത്രത്തിനുള്ളിൽ നിന്ന്
നീയെന്നെ നോക്കുന്നു,
ജീവന്‍റെ പ്രേരണയായി ജ്വലിക്കുന്നു.

NRI

ഫൊക്കാന സാഹിത്യസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പെൻസിൽവാനിയ: ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷനിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വച്ചു ഓഗസ്റ്റ് ആറ് മുതൽ എട്ട് വരെ നടക്കും.

ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി എന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.

അമേരിക്കയിലെ മലയാളം എഴുത്തുകാരെ പോത്സാഹിപ്പിക്കുന്നതിനായി, വിവിധ സാഹിത്യ മേഖലയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് ഉള്ള അവാർഡുകൾ ഉടൻ പ്രഖ്യാപിക്കും. അവാർഡുകൾ കൺവൻഷൻ ചടങ്ങുകളിൽവച്ചു സമ്മാനിക്കപ്പെടും.

അവാർഡുകൾക്ക് രചനകൾ ക്ഷണിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. തെരഞ്ഞെടുത്ത കൃതികൾ വിലയിരുത്തുന്നതിനും അവാർഡുകളുടെ സുതാര്യതയും മൂല്യതയും ഉറപ്പാക്കുന്നതിനായി അവാർഡ് സമിതി അക്ഷീണം പ്രവർത്തിച്ചു.

കേരളത്തിൽ നിന്നെത്തുന്ന പ്രശസ്ത സാഹിത്യകാരന്മാരും എഴുത്തുകാരായ അടൂർ ഗോപാലകൃഷ്ണൻ, ടി.ഡി.രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ ഐഎഎസ്, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി എന്നിവർ ഫൊക്കാന സാഹിത്യ കൺവൻഷനിൽ പങ്കെടുക്കും.

"അതിരുകൾ കടന്ന് മലയാളം, പ്രവാസ സാഹിത്യത്തിൻറെ വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ പ്രഭാഷണങ്ങളും ചർച്ചകളും നടത്തപ്പെടും.

ഓഗസ്റ്റ് ഏഴിന് നടത്തപ്പെടുന്ന സമ്മേളങ്ങളിൽ കേരളത്തിനപ്പുറമുള്ള മലയാള സാഹിത്യം, പ്രവാസ എഴുത്തുകാരന്‍റെ സ്ഥാനം, സത്വം, അംഗീകാരം, സാഹിത്യത്തിനുള്ള വിശ്വസ്തത, നിർമിതബുദ്ധിയുടെ സ്വാധീനം എന്നീ വിഷയങ്ങൾ ചർച്ചചെയ്യപ്പെടും.

ഗീത ജോർജ് (കോഓർഡിനേറ്റർ), മുരളി നായർ, കെ. കെ. ജോൺസൺ (അസോസിയേറ്റ് ചെയർ), കോരസൺ വർഗീസ് (ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

മലയാള സാഹിത്യത്തെത്തെയും ഭാഷാസ്നേഹികളെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ഉള്ള മലയാളി ഏഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു.

അതിലേക്ക് സാഹിത്യകാരനായ അബ്ദുൾ പുന്നയൂർക്കുളത്തിന്‍റെ പേരിൽ അമേരിക്കയിലും കാനഡയിലും വസിക്കുന്ന എഴുത്തുകാരുടെ ഓരോ കൃതി അയച്ചു തരുവാൻ താത്പര്യപ്പെടുന്നു.

കൃതികൾ അയച്ചു തരേണ്ട വിലാസം: M.N. Abdutty, 25648 Salem Roseville, Michigan, 48066 USA, Tel: 586 636 2058.

Latest News

Corehub Up